മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ മാര്ട്ടിന് സത്രിയാനൊയുടെ വണ്ടര്‍ ഗോളില്‍ റയല്‍ മാഡ്രിഡ് നിലംപതിച്ചു.
സ്വന്തം മൈതാനമായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ റയല്‍ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിന് ഗെറ്റാഫെയോട് പരാജയപ്പെട്ടു. 39-ാം മിനിറ്റിലായിരുന്നു ബോക്സിനു പുറത്തുനിന്ന് തൊടുത്ത കനത്ത വോളിയിലൂടെ സത്രിയാനൊ റയലിന്റെ വല കുലുക്കിയത്.
ഗോള്‍ മടക്കാന്‍ റയലിന്റെ പേരുകേട്ട സംഘത്തിനു സാധിച്ചില്ല. സ്റ്റോപ്പേജ് ടൈമില്‍ റയലിന്റെ ഫ്രാങ്കൊ മസ്താന്റുവോണോയും (90+5) ഗെറ്റാഫെയുടെ അഡ്രിയാന്‍ ലിസോയും (90+7) ചുവപ്പുകാര്‍ഡ് കണ്ടതോടെ ഇരുടീമും 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
തോല്‍വിയോടെ കിരീടപോരാട്ടത്തില്‍ എഫ്സി ബാഴ്സലോണയ്ക്കു മേലുള്ള റയലിന്റെ സമ്മര്‍ദം അയഞ്ഞു. 26 മത്സരങ്ങളില്‍നിന്ന് 64 പോയിന്റുമായി ബാഴ്സയും 60 പോയിന്റുമായി റയല്‍ മാഡ്രിഡും ലീഗ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.